10 December 2012

സ്പൈഡര്‍മാന്‍

മാറാലകെട്ടിയ ഓര്‍മകളില്‍
മനസ്സെന്നൊരു സ്പൈഡര്‍മാന്‍
തക്കം പാര്‍ത്തിരിക്കുന്നുണ്ട്.
ഏതോ ഒരിരയെതേടി.

വലിച്ചെറിഞ്ഞു കെട്ടിയ
ഓർമകളിൽ തൂങ്ങിപ്പിടിച്ച്
നൊടിയിട പോലുമിടറാതെ പതറാതെ
ജീവനില്‍ നിന്ന് ജീവനിലേക്കു
കാലത്തില്‍ നിന്ന് കാലത്തിലേക്ക്‌
പ്രയാണം മതിയാവാത്തൊരു സ്പൈഡര്‍മാന്‍ . 

കാലത്തിന്‍ ചുമരുകളിലള്ളിപ്പിടിച്ചു
പൊയ്മുഖമഴിക്കാതെ
എത്ര പടര്‍ന്നു കയറിയിട്ടും
മതിയാവാത്തൊരു സ്പൈഡര്‍മാന്‍ .

ഒടുവിലൊരു തിരിച്ചു വരവിനാകാതെ
ഒടുക്കവും തുടക്കവുമറിയാതെ
മാറാലകളില്‍ നിന്ന് മാറാലകളിലേക്ക്
നെയ്ത്തുവെടി നിലയ്ക്കുംവരെ
തക്കങ്ങള്‍ പാര്‍ത്തിരിക്കുന്നതും
സ്പൈഡര്‍മാന്‍ .

5 December 2012

കവിതാ സമാഹാരം - ഹൃദയാമ്പരത്തി

ഒടുവില്‍ , ചില ഇതളുകള്‍ അകത്തി മാറ്റി എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.എന്റെ ആദ്യത്തെ കവിതാ സമാഹാരം. ഇത് സാധ്യമാക്കിയത്  Insightpublica യാണ്.
വായിച്ചു അഭിപ്രായം പറയുമല്ലോ.

ഹൃദയാംബരത്തി (Malayalam Kavithakal)
ഹേമാംബിക
Rs. 50/-
----------------------
FOR VPP Mail us: insightpublica@gmail.com
Call us: 04954020666
Or Send SMS to +91 9961068576
You can also order your copies here: http://bit.ly/TKiWOn . It is easy and takes only few minutes.



25 November 2012

Bad Neuenahr Ahrweiler

Article published in Mathrubhumi Yathra september 2012 issue. (Please click on the image for better reading)




23 November 2012

അറിവുകള്‍

മഞ്ഞു പെയ്യാന്‍ വെമ്പി നില്‍ക്കുന്ന ഈ അകാശത്തിനും കീഴെ, ശരല്‍ക്കാലത്തിനൊടുവില്‍ ശേഷിച്ച അവസാനത്തെ ചക്രവാകക്കൂട്ടങ്ങളും ചൂളമടിച്ചൂളിയിട്ടീ തണുപ്പിലൂടെയൊഴുകുമ്പോള്‍ നിന്നെയല്ലാതെ ഞാന്‍ ആരെ ഓര്‍ക്കാനാണ് ?

 മഞ്ഞുകാലത്തെ കാത്തിരിക്കുന്ന, വര്‍ണ്ണദളങ്ങള്‍ വിതച്ച വഴിയോരത്തിലൂടെ, കിതപ്പിലൂടെ തണുപ്പിനെ കീറി മുറിച്ചു നടക്കുമ്പോള്‍ , ഇളകിയാടുന്ന, അടരുവാന്‍ വയ്യാത്ത, നിറങ്ങള്‍ കൊയ്തെടുത്ത ഈ ഇലകള്‍ നിന്നെയല്ലാതെ ആരെ ഓര്‍ക്കാനും എന്നോടു പറയുന്നില്ലെന്നും ഞാന്‍ അറിയുന്നു.

 കടന്നു പോകുന്ന ഓരോരുത്തരുടെയും മുഖത്ത് വിരിയുന്ന പുഞ്ചിരി, നിന്റെ ഓര്‍മ്മകളില്‍ വിരിഞ്ഞ പുഞ്ചിരിയുടെ, പ്രതിഫലനമാണെന്നും ഞാന്‍ അറിയുന്നു. :)

8 November 2012

തീയാറ്റ

 അതും ഇതും മറ്റു പലതും, പലരും കേട്ട് മറന്നതായിരുന്നു. അയാളത് കേള്‍ക്കാന്‍ വൈകിയത് തിരക്കുള്ളതുകൊണ്ടായിരുന്നില്ല. ചെവി, പണയം വെച്ചത് കൊണ്ടായിരുന്നു -അവള്‍ പറയുന്നത് കേള്‍ക്കാന്‍ , അവള്‍ പാടുന്നത് കേള്‍ക്കാന്‍ , അവളുടെ നിലവിളികള്‍ , അവളുടെ തേങ്ങലുകള്‍ - അങ്ങനെ അവളുടേതായ ശബ്ദങ്ങള്‍ക്ക് പണയം വെച്ച കാതുമായി, പല ദൂരദേശത്തും അയാള്‍ അലഞ്ഞു.

 അവസാനിക്കാറായ ഒരു കാലത്ത്, ഏതോ ഒരു പേടകത്തില്‍ അയാളുടെ അടുത്തെത്തിയത് അവളായിരുന്നില്ല. പണയം വച്ച കാതുകള്‍ ഉള്ളത് കൊണ്ട് പേടകത്തിന്റെ തുഴച്ചിലും പേടകത്തിലെ ജീവികളുടെ വിളികളും അയാള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ അവസാനിച്ച, ആ കാലത്ത് അയാള്‍ അകപ്പെട്ടത് , പലതരം പക്ഷികളും ചെറുജീവികളും മാത്രമുള്ള ഒരു ദ്വീപിലായിരുന്നു.

ദ്വീപിലെ മണലിലൂടെ പാദുകം നഷ്ടപ്പെട്ട അയാള്‍ ബദ്ദപ്പെട്ടു നടന്നു. ഞെരിഞ്ഞമരുന്ന, സ്വപ്ന ലോകത്ത് നിന്ന് പറിച്ചെയാന്‍ വിധിക്കപ്പെട്ട, മണല്‍ത്തരികളില്‍ ചിലത് രോഷം പ്രകടിപ്പിച്ചു. ഒച്ച വെച്ചു. കാതു പണയപ്പെടുത്തിയവനെ ബധിരന്‍ എന്ന് വിളിച്ചു. അയാള്‍ക്കതൊന്നും കേള്‍ക്കാന്‍ പറ്റില്ലെന്നറിഞ്ഞിട്ടും.

 'ഒന്ന് നിര്ത്തു'

 ശബ്ദമയാള്‍ കേട്ടില്ലെങ്കിലും, തന്റെ ചുമലില്‍ എന്തോ ഒരു ഭാരം അയാള്‍ക്ക് അനുഭവപ്പെട്ടു. അതൊരു തീയാറ്റ പക്ഷിയായിരുന്നു.

 'നീ ഏതു, എന്റ ചുമലിനു ഭാരമാകാതെ പറന്നു പോകു'

 തീയാറ്റ പക്ഷിയുടെ ഉത്തരത്തിനായി, അയാള്‍ കേള്‍വിയുടെ ഒരു തവണ പലിശ അടച്ചു.

 'എനിക്ക് നിന്റെ ചുമലിന്റെ ഭാരമാവണ്ട, പക്ഷെ ഞാന്‍ അവളാണു. അതു പറയാനാണ് ഞാന്‍ വന്നത്.'

 അതും പറഞ്ഞു നീട്ടി ചൂളമടിച്ചു കൊണ്ട് പക്ഷി പറന്നു പോയി. കടല്‍ക്കാക്കളുടെ സീല്‍ക്കാരത്തില്‍ തിരമാലകളുടെ ഗര്‍ജ്ജനങ്ങള്‍ ഇല്ലാതാകുന്നില്ലെന്നു അയാള്‍ അറിഞ്ഞു. ദ്വീപിലെ അനേകം പക്ഷികളുടെ പാട്ടുകളും കടല്‍ കാറ്റിലാടുന്ന മരങ്ങളുടെ തലപ്പുകളുടെ ശ്രുതിയിടലുകളും, മണല്തരികളുടെ കുഞ്ഞു കുഞ്ഞു സ്വപ്ങ്ങളും, പിന്നോട്ടോടുന്ന ഞണ്ടിനു പിറകെ മുന്നോട്ടോടുന്ന നീര്‍നായകളുടെ മുരളലുകളും അയാള്‍ക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞു. ശബ്ദമുഖരിതമായ ആ തുരുത്തില്‍ കണ്ണുകള്‍ പതിയെ അടച്ചു അയാള്‍ നടന്നു....

3 November 2012

Der Nachbar -Malayalam translation

Just tried to translate a poem of Rainer Maria Rilke-  "Der Nachbar"- using my poor German :)
Here it goes:

അയല്‍ക്കാരന്‍ 

അജ്ഞാതനായ വയലിന്‍ , 
നീയെന്നെ കേള്‍ക്കുന്നില്ലേ ?
എത്ര അയല്‍ നഗരങ്ങളാണ്  
നിന്റെ ഏകാന്ത രാവുകളെക്കുറിച്ചെന്നോട്  
പറഞ്ഞതെന്നോ ?

നൂറിനു വായിക്കുന്നുവോ നീ, 
അതോ വെറും ഒന്നിന് വേണ്ടി മാത്രം ?

നീയില്ലാത്ത വലിയ നഗരങ്ങള്‍ 
പ്രളയത്തില്‍ മുങ്ങിപ്പോയെന്നോ?
അതെല്ലാമെപ്പോഴും എന്നെ 
ഓര്‍മ്മപ്പെടുത്തുന്നെന്നോ?

എന്താണെനിക്കെപ്പോഴുമീ  ഭീരുക്കളായ അയല്‍ക്കാര്‍ ? 
അവര്‍ നിന്നെ ബലപ്രയോഗത്താല്‍  
ഇങ്ങനെ പാടിക്കുന്നല്ലോ:
എന്തിനേക്കാളും ക്ലേശമേറിയതീ ജീവിതം.


Der Nachbar 

Fremde Geige, gehst du mir nach? 
In wieviel fernen Städten schon sprach 
deine einsame Nacht zu meiner? 
Spielen dich hunderte? Spielt dich einer? 

Gibt es in allen großen Städten 
solche,die sich ohne dich schon 
in den Flüßen verloren hätten? 
Und warum trifft es immer mich? 

 Warum bin ich immer der Nachbar derer, 
die dich bange zwingen zu singen 
und zu sagen: Das Leben ist schwerer 
als die Schwere von allen Dingen.

16 September 2012

മാര്‍സിപാന്‍ ഗണപതി



എന്താന്നല്ലേ, മാര്‍സിപാന്‍ ഗണപതി. പറഞ്ഞുണ്ടാക്കിയത്. ഇനി വേണം കുടവയറന്‍ ഗണപതിയെ അകത്താക്കാന്‍ :) മാര്സിപാനെക്കുറിച്ചു കൂടുതല്‍ ഇവിടെ പോയി നോക്കാം.ഈയിടെ പോയ ഒരു കന്ഫെരന്‍സ് ലെ ഒരു കമ്പനിയുടെ എക്ഷിബിഷന്‍ ഹാളില്‍ ഒരാളിരുന്നു തകര്‍ത്തു മര്സീപാന്‍ രൂപങ്ങള്‍ ഉണ്ടാക്കുന്നു. അവിടുന്ന് പ്രത്യേകം പറഞ്ഞു ഉണ്ടാക്കിച്ചത്.

ചിലര്‍ പക്ഷിയെയും പട്ടിയെയും ഒക്കെ ഉണ്ടാക്കിച്ചു. ഉണ്ടാക്കുന്ന ഷെഫിനോട്   ചോദിച്ചു, അതിനെന്താ, ഏതു നിറം വേണം എന്നൊക്കെ ചിരിച്ചോണ്ട് ചോദിച്ചു പുള്ളി ഉണ്ടാക്കാന്‍ തുടങ്ങി. പാക്ക് ചെയ്തു തന്നു. ഉണ്ടാക്കുന്നത് ഇവിടെ കാണാം:


(ഫോട്ടോയിലെ ഗണപതി വരുന്ന വഴി ബാഗിലിരുന്നു ലേശം ചളുങ്ങിപ്പോയി  :)

Related Posts with Thumbnails