3 May 2012

അമ്മയ്ക്ക്

അമ്മയ്ക്ക്, അമ്മയ്ക്കു മാത്രം.


ആത്മാവ് 
പൂക്കുമാവള്ളിയില്‍ 
ഞാനൊരു 
മൊട്ടായിരുന്നതും
പൂവായുറങ്ങിയെണീറ്റതും
പിന്നെ
പൂത്തുലഞ്ഞു ഞാനെൻ
ദളങ്ങളിളക്കിയതും
പിന്നെയടർന്നുവീഴുമ്പോൾ
അമ്മയും
ഞാനുമൊ-
ന്നിച്ചു കരഞ്ഞതും
എല്ലാം ഞാനോർക്കുന്നണ്ടമ്മേ
എപ്പോഴും.

29 March 2012

Deep Pain Stimulation (DPS)


Deep pain stimulation (DPS) is a treatment involving the implantation of a mental device called ‘happy maker’, which sends waves of happiness to the specific part of the pain. DPS in selected pain regions has provided remarkable life benefits. DPS directly changes the pain regions in a controlled manner and its effects are irreversible. The term ‘DPS’ was coined by Hemambika in Journal of Lifebook , 2011. The methods and results will be available online soon.  :-) 

11 March 2012

പ്രാപ്തി


നാരാണേട്ടനു  നടക്കാന്‍ വയ്യ. മുറ്റം മുഴുവന്‍ കൂര്‍ത്ത കല്ലുകള്‍ ഉള്ള അയാളുടെ വീട്ടിനു പരിസരത്ത് ചെടികള്‍ വളരാന്‍ മടിച്ചു. മാറാല കെട്ടിയ കറുത്ത മരത്തിന്റെ ജനലഴികള്‍ പിടിച്ചു ഇടയ്ക്കിടെ അയാള്‍ പുറത്തേക്ക് നോക്കും. റെറ്റിനയെ പ്രചോദിപ്പിക്കുന്ന ഒന്നും അയാള്‍ പ്രത്യേകിച്ചു കാണാറില്ല. മാറാല തുടച്ചു മാറ്റാന്‍ വിറയ്ക്കുന്ന കൈകള്‍ക്ക് സാധിക്കാത്തത് കൊണ്ടു, ഇടയ്ക്കിടെ വരുന്ന തുലാമഴയുടെ കൂടെയുള്ള കൊടുംകാറ്റ്, അത് മഴയുടെ സഹായത്തോടെ പൊട്ടിച്ചു കളയുക പതിവായി. വെയിലും മഴയും മാറി വരുമ്പോഴും കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ മുറ്റത്തിന്റെ അതിര്‍ത്തിയില്‍ മഞ്ഞപ്പുക്കള്‍ വിരിയുന്ന പേരറിയാത്ത ഒരു കാടുചെടി മാത്രം എന്നും പൂത്തു നിന്നു. സൂര്യന്റെ അതിതാപത്തെ ഭയന്ന അയാള്‍ നിലാവുള്ള രാത്രിയില്‍ വിറച്ചു വിറച്ചു ഉരുളന്‍ കല്ലുകള്‍ കെട്ടിയ കിണറില്‍ നിന്ന് വെള്ളമെടുത്ത് പൂത്തു നില്‍ക്കുന്ന ആ കാട്ടുചെടിയും , ഇലകളില്ലാത്ത തുളസിയും മറ്റും നനയ്ക്കും. ഒറ്റമുറിയുള്ള,  മണ്ണ് കൊണ്ട് കൂട്ടിയോജിപ്പിച്ച ചെത്തുകല്ലുള്ള ഭിത്തിയുടെ വിടവിലൂടെ ചിലപ്പോഴൊക്കെ എത്തിനോക്കുന്ന പാമ്പിന്‍ കുഞ്ഞുങ്ങളുടെ തലകള്‍ അയാള്‍ നിലാവെട്ടത്തില്‍ കണ്ടിരിക്കും.

നിലാവുള്ള ഒരു രാത്രിയില്‍ , അയാള്‍ പൊടുന്നനെ എഴുന്നേറ്റു. സാക്ഷയില്ലാത്ത വാതില്‍ തുറന്നു കിണറില്‍ നിന്ന് വെള്ളം കോരി തല വഴി മൂന്നു വട്ടം ഒഴിച്ചു. ഉടുമുണ്ടഴിച്ചു  തൊലി തൂങ്ങുന്ന തന്റെ ദേഹം അമര്‍ത്തി തുടച്ചു. ഒടിഞ്ഞു വീഴാറായ മേല്‍ക്കൂരയില്‍ നിന്ന് ആവശ്യത്തിനു വിറകു ശേഖരിച്ചു, മുറ്റത്തിന്റെ ഒത്ത നടുവിലായി ഒരു ചിത ഉണ്ടാക്കി. വീടിനു പിന്നിലെ മൂലയില്‍ ഉണ്ടായിരുന്ന പഴഞ്ചന്‍ ചകിരികള്‍ , ചിരട്ടകള്‍ എല്ലാം ആ ചിതയില്‍ ആവശ്യത്തിനു വിതറി. നീണ്ട ഒരു കമ്പിന്റെ അറ്റത്ത്‌ മുറ്റത്തെ അയയില്‍ നിന്ന് ഒരു തുണിയെടുത്ത് ചുറ്റി. വിളക്കിലെ അവശേഷിച്ച എണ്ണ അതില്‍ പുരട്ടി, ചിതയ്കരികില്‍ ചാരി വെച്ചു. പിന്നീട്  കരി പിടിച്ച ആ ജനല്‍ അയാള്‍ വിറയ്ക്കുന്ന കൈകളോടെ ഭിത്തിയിലെ കല്ലുകള്‍ ഓരോന്നായി മാറ്റി വച്ചു അടര്‍ത്തിയെടുത്തു.

ശേഷം,ഭസ്മതട്ടില്‍ നിന്ന് നുള്ള് ഭസ്മമെടുത്ത്‌, മേലാകെ പൂശി. പല പ്രാവശ്യം പടുതിരി കത്തിയ നിലവിളക്കില്‍ അയാള്‍ തിരികള്‍ തെളിച്ചു. ചിതയുടെ അടുത്ത് ഭക്തിയോടെ കൊണ്ടു വച്ചു, ചിതയെയും വിളക്കിനേയും സാഷ്ടാംഗം നമസ്കരിച്ചു. പിന്നിത്തുടങ്ങിയ ഉടുതുണി കീറി, പിരിച്ചു കയറാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് എന്തോ ആലോചിച്ചു ആ ശ്രമം ഉപേക്ഷിച്ചു. കിണരിനരികിലെ മരത്തില്‍ പടര്‍ന്നു കയറിയ വയസ്സന്‍ കുരുമുളക് വള്ളി അടര്ത്തിയെടുക്കുമ്പോള്‍ അയാളുടെ കൈകള്‍ക്ക് പണ്ടത്തെക്കാളും ശക്തി വന്നത് പോലെ തോന്നി. ആ വള്ളികള്‍ കൊണ്ടു, അടര്‍ത്തി വച്ച ജനാലയെ തന്റെ മുതുകത്ത് വച്ചു കെട്ടി. അത് താങ്ങി ക്ലേശിച്ചു ചിതയില്‍ കയറി കിടന്നു.   ചിതയ്കരികില്‍ ചാരി വച്ച എണ്ണ മുക്കിയ കമ്പ് നീട്ടിപിടിച്ചു നിലവിളക്കില്‍ നിന്നും അതിലേക്കു തീ പകര്‍ന്നു. അതെ കിടപ്പ് കിടന്നു കൊണ്ട് ,കത്തുന്ന കമ്പ് നീട്ടി പിടിച്ചു ചിതയുടെ ആവുന്നത്ര സ്ഥലത്തെല്ലാം അയാള്‍ തീ കൊളുത്തി. ചിരട്ടയുടെ തീ ആളിപ്പടരുമ്പോള്‍ കണ്ണുകള്‍ അമര്‍ത്തിയടച്ചു . കൈകള്‍ ശുഷ്കിച്ച തുടകളില്‍ ആഞ്ഞമര്‍ത്തിപ്പിടിച്ചു.

തീയുടെ ആളല്‍ കൂടുന്നതനുസരിച്ച്, മുറ്റത്തിനപ്പുറത്തുള്ള കാട്ടു മഞ്ഞപ്പുക്കള്‍ വാടികരിഞ്ഞു കൊണ്ടിരിക്കുകയും നിലവിളക്കില്‍ പടുന്തിരി കത്തുകയും ചെയ്തു കൊണ്ടിരുന്നു.

31 December 2011

ഒന്നുടി

ഒന്നുടി കിടക്കട്ടെ 2011 ലെ പോസ്റ്റായി. എന്റെ ബ്ലൊഗീശ്വരാ, ഇതിപ്പൊ
കണ്ണാടിയിൽ നിറയെ ഒട്ടിച്ചു വച്ചിട്ടുള്ള എന്റെ 'to do list' പോലെ 
ആയിപ്പോകുമൊ ആവൊ? ഇനി അരേലും ഇങ്ങൊട്ടു എത്തി നോക്കിയാൽ 
അവർക്കു ചുമ്മാ കേക്കാൻ ഒരു ഗാനം ചുമ്മാ ഡെഡിക്കേറ്റു ചെയ്യുന്നു. :) :) 
ചുമ്മാ ചിരിച്ചിട്ടു പോയ്ക്കോട്ടൊ.

ഒരു ഹാപ്പി ന്യു ഇയർ കൂടി, ആടുത്ത കൊല്ലം മുഴുവൻ ചിരിച്ചു ചിരിചു മണ്ണൂ തിന്നട്ടെ എല്ലാരും.


ബിതോവനും ഒരു ലൈബ്രറിയും പിന്നെ..

എഴുതിയിട്ടു കൊല്ലം രണ്ടായി.
പോസ്റ്റു ചെയ്തിട്ടു തന്നെ കാര്യം :)

ആസ്റ്റർഡാം - ഭാഗം 2

എഴുതാൻ വിട്ടു പൊയതു
എഴുതാൻ വേണ്ടി.
2011 ലെ പോസ്റ്റ് ആക്കാൻ വേണ്ടി
:)

5 December 2011

കാട്

വളരെ നാളത്തെ ശ്രമത്തിനു ശേഷമാണു ഉയിർത്തെഴുന്നേൽ‌പ്പിന്റെ ഒരു ദിവസം സമാഗതമായതു. അതിന്റെ ആവേശത്തിൽ അയാൾ കാട്ടിലെ വള്ളികളിലൂടെ, ഒരു മൌഗ്ലിയെപ്പോലെ തൂങ്ങിയാടാൻ കൊതിച്ചു. അതാഘോഷിക്കാൻ,മരപ്പൊത്തുകളിൽ നിന്നു തേൻ ആവോളം കുടിക്കാനും വർണ്ണം നിറച്ചു ഒഴുക്കുന്ന പൂമ്പാറ്റകൾക്കു പിറകെ ഓടി കിതയ്ക്കാനും അയാൾക്കു തോന്നി. അങ്ങിനെ തോന്നിയതിൽ, അയാൾക്കും ഒട്ടും അൽഭുതം തോന്നിയില്ല.
കടുത്ത ഭീതിയുണർത്തുന്നതും, വാ പൊളിച്ചു നിൽക്കുന്നതുമായ ലോറിയൊഹിപ്പോ പൊട്ടാമസുകൾക്കിടയിലൂടെ, എതിരെ വന്ന സൈക്കിളീയാ‍മ്പാറ്റകളിൽ നിന്നു രക്ഷപ്പെടാൻ തല വെട്ടിച്ചും കാൽ വെട്ടിച്ചും കൊണ്ട്, പാറ്റകൾക്കും പ്രാണികൾക്കും ഇഴജന്തുക്കൾക്കും വേണ്ടി തലങ്ങും വിലങ്ങും വെള്ള വരയിട്ടു വീതിച്ചു കൊടുത്ത നീണ്ടു പരന്നു കിടക്കുന്ന കറുത്ത വള്ളിയിലൂടെ അയാൾ യാത്ര തുടർന്നു. 
ആ വള്ളിയുടെ അറ്റം പിന്നെയും ശാഖകളായി പിരിയുന്നിടത്തു സംശയിച്ചു നിൽക്കെ രണ്ടു കറുത്തതും ഒരു ചുവന്നതുമായ മൂട്ടകൾ അക്രോശത്തൊടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പൊയി. സഹനനെല്ലിപ്പലകയുടെ കുരിശിൽ കൈകാലുകൾ സ്വയം ആണിയടിച്ചു തറപ്പിച്ചു ആ കുരിശുമേന്തി അയാ‍ൾ അംബരചുംബികളായ മരങ്ങൾ വളർന്നു നിൽക്കുന്ന ആ കാടുകളിലേക്കു പ്രാണരക്ഷാർത്തം ഓടി മറഞ്ഞു. 
പലവട്ടം ഉയിർത്തെഴുന്നേറ്റിട്ടുള്ള അയാൾ പിന്നീട് ഏതോ ഒരു മരത്തിന്റെ ചില്ലയിൽ, പല കള്ളന്മാരുടെ ഇടയിൽ കുരിശേറ്റപ്പെട്ടു നിന്നു. 
അതിന്റെ പടങ്ങൾ കാട്ടിലെ പല കഥാപുസ്തകങ്ങളുടെ താളുകളിലും അച്ചടിച്ചു വന്നു. പുസ്തകം വായിച്ചവർ അയാളുടെ കുരിശിന്റെ ബലത്തെ വാനോളം പുകഴ്തി.

Related Posts with Thumbnails