11 October 2009

സൌന്ദര്യം - ഒരു കൊച്ചു കഥ


ഗൂഗിള്‍ മാപ്പില്‍ നോക്കി നോക്കി ദൂരം കണക്കാക്കി ഒരു ഏകദേശ സ്ഥലത്ത് ട്രെയിന്‍ ഇറങ്ങി.
സീബന്‍ മോര്‍ഗന്‍ വെഗ് 6 . അവിടെയാണ് എത്തേണ്ടത്. റോഡു മുറിച്ചു കടന്നു ഓവര്‍ ബ്രിഡ്ജിന്റെ
അടിയിലൂടെയുള്ള ചെറിയ ടാറിട്ട റോഡിലേക്ക്‌ കയറിയതെ ഉള്ളൂ . അതാ കറുത്ത അക്ഷരത്തില്‍ ഒരു ബോര്‍ഡ്‌ .
ആ ചൂണ്ടു പലക ലക്ഷ്യമാക്കി നടന്നു .

വഴിയരികില്‍ ഒരു അമ്മൂമ്മ വളരെ കഷ്ടപ്പെട്ട് കൈയിലുള്ള പല നിറത്തിലുള്ള കുപ്പികള്‍ വലിയ പഴ്കുപ്പിഭാണ്ടാരങ്ങളില്‍ ഓരോന്നായി ശ്രദ്ധാപൂര്‍വ്വം ഇടുന്നു. അതും കടന്നു എത്തിയത് പഴയ കുഗ്രാമത്തിലെ കെട്ടിടടങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ഒരു കൂട്ടം കെട്ടിടങ്ങളുടെ മുന്നിലാണ്. സീബന്‍ മോര്‍ഗന്‍ വെഗ് . ഞാന്‍ പിന്നെയും തിരഞ്ഞു . അതാ അങ്ങ് ദൂരെ ഒരു വലിയ കെട്ടിടത്തിന്റെ മുന്നില്‍ പത്തു എന്ന് എഴുതിയിരിക്കുന്നു . നാല്, ആറ്, പത്തു .....ആ കൂറ്റന്‍ കെട്ടിടത്തിന്റെ മുന്നില്‍ എത്തി പരുങ്ങി നിന്നു.ആറാം നമ്പര്‍ കെട്ടിടതിലെക്കാന് എനിക്ക് പോകേണ്ടത് . ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍  അടുത്തെങ്ങും ആരുമില്ല. അടുത്തുള്ള റെയില്‍വേ പാലത്തിലൂടെ ഒരു വണ്ടി ശബ്ദം താഴ്ത്തി കടന്നു പോയി. കൂറ്റന്‍ കെട്ടിടത്തില്‍ പല പരസ്യങ്ങളുടെ പോസ്ടരുകള്‍ പതിപ്പിച്ചിട്ടുണ്ട്. അതിന്റെ ഇടയിലായി ആറാം നമ്പര്‍ കെട്ടിടതിലെക്കുള്ള ചൂണ്ടു പോസ്റര്‍ .

കെട്ടിടത്തിന്റെ വലിയ അകതലത്തിലും ആരും ഉണ്ടായിരുന്നില്ല . വയലിന്‍ നിര്‍മിക്കുന്ന സ്ത്രീയുടെ പേര് പ്രധാന വാതിലിനടുത്ത് എഴുതി കണ്ടു . നാലാമത്തെ നില . വിശാലമായ ഗോവണികള്‍ കയറുമ്പോള്‍ കിതക്കുന്നുണ്ടായിരുന്നു.
കിതപ്പ് മാറ്റാന്‍ ഇടയ്ക്കു നിന്നു . ചുമരില്‍ ചില നവീന രീതിയിലുള്ള ചിത്രങ്ങള്‍ . ഒന്നും മനസ്സിലായില്ല .
നേരത്തെ വിളിച്ചിരുന്നത് കൊണ്ട് വയലിന്‍ സ്ത്രീ വാതിലിനു സമീപം തന്നെ കത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
അവര്‍ ഹൃദ്യമായി സ്വാഗതം ചെയ്തു. വെള്ളയില്‍ വരയുള്ള ഷര്‍ട്ടും അതിന്റെ കൂടെ ചെളിയധികം പുരളാത്ത ആപ്രനും  അവര്‍ ധരിച്ചിരുന്നു. മുടി തൊപ്പി പോലെ തോന്നിക്കും വിധം വെട്ടി നിരത്തിയിരുന്നു. ചിരിക്കുമ്പോള്‍ ആ മുടിയും കൂടെ ഇളകി. സ്ത്രീ എന്നെ അകത്തേക്ക് വിളിച്ചു. ഇടനാഴിയു‌ടെ അകത്തേക്ക് . ആദ്യം ചെന്നത് ഒരു വീടിനെ അനുസ്മരിപ്പിക്കുന്ന ചെറിയ അടുക്കളയിലാണ് . കാപ്പിയും മറ്റും ഉണ്ടാക്കാനുള്ള ഒരു കൊച്ചു സ്ഥലം . ഇടനാഴിയില്‍ വച്ചു അവരെന്നോട് കുശലം പറയാന്‍ ശ്രമിച്ചു .
-ഒരു പാട് ബുദ്ധിമുട്ടിയോ ഈ സ്ഥലം കണ്ടുപിടിക്ക്കാന്‍ ..
ഞാന്‍ കിതച്ചു കൊണ്ട് 'അതെ പക്ഷെ സാരമില്ല' എന്ന് പറഞ്ഞതു .
അപ്പോഴേക്കും വയലില്‍ നിര്‍മ്മിക്കുന്ന മുറിയില്‍ എത്തിയിരുന്നു . മുറിയില്‍ നിറയെ അതുണ്ടാക്കാനുള്ള അവശ്യ
വസ്തുക്കള്‍ . കുട്ടികള്‍ക്കുള്ള ചെറിയ വയലിനുകള്‍ ചുമരില്‍ തൂക്കിയിട്ടുണ്ട്‌ . മുറിയില്‍ മരചീളുകളുടെയും ചായത്തിന്റെയും നേരിയ വാസന . മൂലക്കുള്ള ഒരു ഉയര്‍ന്ന മേശമേല്‍ എനിക്കുള്ള വയലില്‍ . അവര്‍ അതു തുറന്നു കാട്ടി അതിന്റെ ഗുണഗണങ്ങള്‍ വര്‍ണിച്ചു.ഞാന്‍ ഓരോന്നിന്റെയും വിലനിലവാരപട്ടിക ചോദിച്ചു മനസ്സിലാക്കി . പൊതുവേ നല്ല കാശു കൊടുക്കണം . പക്ഷെ എനിക്ക് പഠിച്ചേ തീരൂ ....
അവര്‍ ശ്രദ്ധാപൂര്‍വ്വം ആ വയലിന്‍ കേസ് എന്നെയേല്‍പ്പിച്ചു . അതുമായി നീങ്ങുമ്പോള്‍ അവര്‍ എന്നെ അനുഗ്രഹിച്ചു . പെട്ടെന്ന് നന്നായി പഠിക്കാന്‍ സാധിക്കട്ടെ . അടുത്തിടെ പെട്ടെന്ന് പ്രസസ്തനായ ഒരു വയലിനിസ്ടിന്റെ കാര്യം ഞാന്‍ അവരോടു പറഞ്ഞു.

-ചിലപ്പോ ഞാനും അയളെപ്പോലെ ആയാലോ . മൂപ്പര് വയലിന്‍ പഠിച്ചു തുടങ്ങിയത് പത്തിരുപതു വയസ്സ്  കഴിഞ്ഞാണ്‌ . ഇപ്പൊ ആല്‍ബങ്ങള്‍ ഇറക്കുന്നു . കണ്സെര്ട്ടുകള്‍ നടത്തുന്നു ..അങ്ങനെ ഞാനും ..
- അതാരാ അങ്ങിനെ ഒരാള്‍ ?..വയലിന്‍ സ്ത്രീക്ക് കൌതുകം .
-പേര് ഞാന്‍ മറന്നു പോയി . പക്ഷെ എനിക്കാതെ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ അദ്ദേഹം വളരെ സുന്ദരനാണ് എന്നാണ് .
-സുന്ദരന്‍ ....ഹും ...
-അതെ എനിക്കാതെ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ അദ്ദേഹം സുന്ദരന്‍ ആണെന്നാണ് . ഞാന്‍ വീണ്ടും പറഞ്ഞു .
ഇടനാഴിയിലൂടെ എന്നെ യാത്രയാക്കാന്‍ കൂടെ വരുമ്പോള്‍ സ്ത്രീ വീണ്ടും ചോദിച്ചു .
-അപ്പോള്‍ നിങ്ങളുടെ കാഴ്ചപ്പാടില്‍ സുന്ദരന്‍ അല്ലെങ്കില്‍ സുന്ദരി എന്ന് പറഞ്ഞാല്‍ ..എങ്ങിനെയാണ്‌ ..?
തെല്ലും ആലോചിക്കാതെ ഞാന്‍ പറഞ്ഞു .

-നിങ്ങള്‍ വളരെ സുന്ദരിയാണ് .
സ്ത്രീ പൊട്ടി പൊട്ടി ചിരിച്ചു .

യാത്ര പറയുമ്പോള്‍ അവരുടെ കവിളുകള്‍ സന്തോഷം കൊണ്ട് ചുവന്നിരുന്നു....... 

19 December 2008

ഉഷ്ണകാറ്റ്‌

പ്രണയം ,
എനിക്കൊരു ചുടുനിരുറവ ആയിരുന്നു
പൊള്ളുന്ന വെയിലില്‍ ഉരുകുന്ന വിയര്‍പ്പായ്‌
ഉരുകുന്ന കനലില്‍ തെളിയുന്ന കണ്ണീരായ്
പാദതിലേക്കൊഴുകും സത്യത്തിന്‍ ചുടുരക്തകട്ടയായ്
ഈ വെയിലില്‍ വേറൊരുനീരെനിക്കെന്തിന്..

നിമിഷങ്ങള്‍ നിനക്കു സ്വന്തം
എരിയുന്ന അടുപ്പില്‍ പെയ്യുന്ന മഴയായി
നിനക്കുള്ള ഒരു പിടി ചോറ് .
കാതിരിപ്പിന്റെ കനലുകള്‍ കണ്ണിലേറ്റുമ്പോള്‍
നീയറിഞ്ഞില്ല എന്റെ നിമിഷങ്ങളെ
കടം തരുകയല്ല, ഈ നിമിഷങ്ങളെ
ഞാന്‍ സമര്‍പ്പിക്കയാണ്,
എരിയുന്ന ഹൃദയത്തിന്റെ പതറുന്ന ഇടിപ്പുപോല്‍ .

ഋതുമാറി ഒഴുകിയ മഴയുടെമേല്‍ പെയ്തൊ-
രുഷ്ണകാറ്റുപോലെന്‍ പ്രണയം.
കനല്‍ പോലെ തിളങുമീ മണ്ണില്‍പ്പതിച്ചൊരു-
തുള്ളി രക്തത്തില്‍ കാണുന്ന മുഖമാണെന്‍ പ്രണയം.

6 June 2008

അത്താഴം

അവന്‍ അവളോടു ചോദിച്ചു ‌: ‘രാത്രിയില്‍ എന്താ അത്താഴത്തിനു?’
അവള്‍ മൊഴിഞ്ഞു : ‘മഴ പെയ്യുമായിരിക്കും‘
‘മഴ പെയ്താല്‍ ?‘
‘നനയും !‘
‘അപ്പോ അത്താഴം ?'
‘തായത്തിടത്തിലെ ശ്രീലത പ്രസവിചു; ഇരട്ടക്കുട്ട്യൊള്‍‘
‘ആണ്‍കുട്ട്യൊ പെണ്‍കുട്ട്യൊ?’
‘ഒരാണ്‍കുട്ടീം ഒരു പെണ്‍കുട്ടീം’
‘അതിനിങ്ങനെ പരയണ്ട; രണ്ടും എന്നു പരഞ്ഞാ മതി‘
‘ഇങ്ങനേം പരയാം‘
‘അപ്പോ ചിലവായി അല്ലേ; അവളുടെ നായര്‍ക്ക് ?’
‘അവള്‍ക്കിനി പ്രസവിക്കാണ്ടല്ലൊ; ആണിനെം പെണ്ണിനെം കിട്ടില്ലേ?‘
‘അതും ശരി; രണ്ടാം പ്രസവത്തിന്റെ ചിലവും കുറഞ്ഞു; ബുദ്ധിമുട്ടും.‘
‘ബുദ്ധിമുട്ടൊ ? ആരുടെ?‘
‘ആശുപത്രീലൊക്കെ പോകണ്ടെ ചെക്കപ്പുകള്‍ നടത്തണ്ടെ..‘
‘അപ്പൊ പ്രസവം ഒരു ബുദ്ധിമുട്ടല്ല അല്ലേ ?‘
‘എന്നു ഞാന്‍ പറഞ്ഞില്ല..‘
‘പറയണ്ട കാര്യമില്ലല്ലൊ..‘

അങ്ങനെ പറഞ്ഞും പറഞ്ഞും അത്താഴത്തിന്റെ നേരം മെല്ലെ അവരടുത്തെത്തി.

‘ഇനീപ്പൊ അത്താഴം....‘ അവന്‍ വീണ്ടും
‘ഇനിയെന്ത് ; അതൊന്നും ഒരു ബുദ്ധിമുട്ടല്ലല്ലൊ പോയി ഉണ്ടാക്ക് ..‘

അപ്പൊ മഴ പെയ്തു തുടങ്ങിയിരുന്നു.. തണുത്ത കാറ്റ് ജനല്‍ വാതിലുകള്‍ കൊട്ടിയടച്ചു കൊണ്ടിരുന്നു !!

(ഒരു പത്തു മിനുട്ട് കത)

15 May 2008

ചെരിഞ്ഞ വീട് (ഫോട്ടൊ)

ആസ്ട്രിയയിലെ സാല്‍സ്ബൂര്‍ഗില്‍ നിന്നൊരു ദ്രിശ്യം. ഇതൊരു അവധിക്കാല വസതിയാണ്. കുന്നിന്‍ മുകളില്‍...കുറഞ്ഞ കാശിനു കൂടുതല്‍ നാള്‍ താമസിക്കാം..കുന്നിന്മുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഫ്രീ..
എങ്ങനെ ചെരിഞ്ഞു എന്നല്ലേ.. താഴെയുള്ള ചിത്രം നോക്കൂ...ഈ രണ്ടു ചിത്രത്തിലും മരങ്ങള്‍ ചെരിഞ്ഞിട്ടില്ല എന്നതാണ് വേറൊരു വസ്തുത.

ഇത് നേരെയുള്ള വീട്.


17 April 2008

ചോന്നമ്മ തെയ്യം (ഫോട്ടൊ)

ചോന്നമ്മ- എന്റെ നാടിന്റെ അമ്മ.




ചോന്നമ്മയുടെ മുടി...എതാണ്ട് നാലു മീറ്റര്‍ നീളം വരും എന്നു തോന്നുന്നു






ഇതു വേറൊരു പോസ്..ഇവരില്‍ ചിലരെ നിങ്ങള്‍ക്കറിയുമായിരിക്കും..എനിക്കറിയില്ലാട്ടൊ..



10 April 2008

കുട്ടിതെയ്യം (ഫോട്ടൊ)


ഇതു നോക്കൂ..ഈ കുട്ടിത്തെയ്യത്തെ.. ചോന്നമ്മയുടെ കൂടെ എന്റെ നാട്ടില്‍ വന്നതാണ്. ചോന്നമ്മയുടെ പടം അടുത്ത പോസ്റ്റില്‍..

3 April 2008

കോരന്റെ വാഴയ്ക്ക് മണ്ഡരി

കോരന്റെ വാഴയ്ക്ക് മണ്ഡരി
കോരനതിശയമായ്
മണ്ഡരി മണ്ടയില്‍ ഒരു ചോദ്യച്ചിന്നമായ്
പിന്നെ അമാന്തിച്ചില്ല,
സ്വിച്ച് ഓണ്‍‌,ഡയല്‍ അപ്പ്
(പാ‍വം കോരനിപ്പൊഴും ഡയല്‍ അപ്പ് കണക്ഷന്‍)
ഗൂഗിളി‌ല്‍ ചാടിക്കയറിയി.

സെര്‍ച്ച് വേര്‍ഡുകള്‍ കൊടുത്തു
വാഴയൂസേര്‍സ് ഫോറത്തില്‍ പോയി
സൈയിറ്റായ സൈയിറ്റൊക്കെ
പാഞ്ഞു നടന്നു കോരന്‍.
രണ്ടാം ക്ലാസ്സില്‍ പടിക്കേണ്ട മകള്‍
സഹായിക്കാനെത്തി,കാര്യമുണ്ടായില്ല..
ഗര്‍ഭിണിയായ പത്നി പ്രയാ‍സപ്പെട്ട്
പാചകബ്ലോഗുകളില്‍ ഊളിയിട്ടു.

എടുത്തു പാനസോണിക് കോഡ്‌ലെസ്സ്
വിളിച്ചു ചാനലുകാരെ
ഓടിയെത്തിയ ചാനലുകാര്‍
മൈക്കുകള്‍ കോരന്റെ വായില്‍ തിരുകി.

വാഴയുടെ പലവിധപോസുകള്‍‌‌,
കോരന്റെ പരസ്യപ്രസ്താവനകള്‍‌,
ചലിക്കും ചിത്രങ്ങള്‍‌,ലേഖനങ്ങള്‍‌,
മാധ്യമങ്ങള്‍‌ ആഘോഷിച്ചു.
സര്‍ക്കാരിനുത്തരം മുട്ടി.
കേന്ദ്രസംഘത്തിനു വഴിമുട്ടി.

കോരനിന്ന്
സിമാമി, ഉമ്മാമി,റൈസ്, മുട്ട് തുടങ്ങിയ
അമേരിക്കന്‍സര്‍വകലാശാലകളില്‍
ക്ലാസ്സെടുക്കുന്നു.
മണ്ഡരിപിടിച്ച വാഴക്കൂഞ്ഞുങ്ങള്‍‌
ഡൈനിങ്ങ്ടേബിളിനെ അലംകരിക്കുന്നു.
ലേറ്റസ്റ്റ് കുട്ടിക്ക് അമേരിക്കന്‍ പൌരത്വം!!

Related Posts with Thumbnails